Sunday, September 18, 2011

സ്നേഹരാഹിത്യം മരണത്തെ കാതോര്‍ക്കുബോള്‍


ഞാനീ  എഴുതിതീര്‍ക്കുന്നത്                                    
എന്‍റെ  വില്പത്രമാണെങ്കില്‍    കൂടി
അവയെ  ഞാന്‍   എന്‍റെ
ആഭരണപ്പെട്ടിക്ക്   അലങ്കാരമായി  തൂക്കും                          
അവ  ദ്രവിച്ച്  തുടങ്ങുബോള്‍
ഞാനതിനെ  എന്‍റെ  ചിതയിലെക്കായി   സ്വരുക്കൂട്ടും
 ആരും നിശബ്ദരാകാത്ത                                          
കര്‍ക്കിടകരാവില്‍
നിലാവിന്‍റെ   മുന്നില്‍   ഞാനതിനെ
തീര്‍ത്തും  നഗ്നമാക്കും
ആരും  ഒളിഞ്ഞു  നോക്കാനില്ല
അത്  മനുഷ്യനാകാതെ   പിറന്നതു
 മുന്‍ജന്മ  പുന്ന്യമാകാം                                        
മരണത്തെ  കുറിച്ച്  അവന്‍
കവിത എഴുതേണ്ടല്ലോ 
സ്വപ്നത്തില്‍  മരണത്തെ                
മാറോടണക്കേണ്ടല്ലോ 
എങ്കിലും  പ്രണയം
അവന്‍   നിഷിദ്ദമായതില്‍                      
ഞാന്‍  വേദനിക്കുന്നു
മനം  കൊണ്ട്  ഞാന്‍  തേങ്ങുന്നു
സ്നേഹം  നിഷിദ്ദമായ   മനസുകളെ
എനിക്ക്  കാണേണ്ട
 വികൃതമായി  പൂപ്പല്‍
 പിടിച്ചിരിക്കുന്നു   അവ
സ്വപ്നത്തില്‍  അവ  എന്നെ
വേട്ടയാടുന്നു
രക്തത്തിന് മരണത്തിന്‍റെ
നിറം  നല്‍കുന്നു
അട്ടഹസിക്കാനുള്ള   എന്‍റെ
ശേഷിയെ  കീഴ്പെടുത്തിയിരിക്കുന്നു          
ഞാന്‍  കരയുന്നില്ല
ഇതെല്ലാം  നീ  എന്‍റെ
ശവക്കല്ലറക്ക്  മുകളില്‍
എഴുതിയതല്ലേ
നിന്‍റെ  ക്ഷണപ്രകാരം  
ഞാനത്   വായിച്ചതല്ലേ
എന്‍റെ  മിഴിനീരിനെ
നീ  തുടച്ചു   തന്നതും
ഞാന്‍  ഓര്‍ക്കുന്നു
എന്‍റെ  കല്ലറക്കുമുകളില്‍
ഇനി  സ്നേഹരാഹിത്യങ്ങള്‍  
എഴുതാതിരിക്കാന്‍   വേണ്ടി
ഞാന്‍   മോഷ്ടിച്ചെടുത്ത
മൈലാഞ്ചി  തൈകളും  നീ
നശിപ്പിച്ച്  കളഞ്ഞില്ലേ
എന്‍റെ യാചനകളെല്ലാം  പതിയെ
എന്നില്‍  നിന്ന്  തുടച്ചു  നീക്കിയതിന്
ഞാന്‍  നിനക്കൊരു
 രക്തഹാരമണിയിക്കും
രക്തപങ്കിലമായിരിക്കുമത്
അരികുകളിലെ   കവിതയിലെ
അക്ഷരങ്ങള്‍   നിന്നെ   അലസോരപെടുതുന്നുവെങ്കില്‍        
എന്നോട്  ക്ഷമിക്കൂ      
അതിലെ  വിഷയങ്ങളെല്ലാം
നീയായത്,
അമ്മയുടെ  മുലപാലിനെ  ഞാന്‍
നിരസിച്ചത്‌   കൊണ്ടാവാം


സമര്‍പ്പണം :


എന്‍റെ   സ്വപ്നത്തിലെ   മരണത്തിന്,   മരണം  പ്രണയം  ആണന്നു    പറഞ്ഞ    പ്രിയ   സുഹ്ര്ത്തിനു        
വേദനയോടെ   എഴുതി   തീര്‍ത്ത  എന്‍റെ  കവിതകള്‍ക്ക്





     

Monday, September 12, 2011

രക്തം ചാലിച്ച തൂവെള്ള വസ്ത്രങ്ങള്‍




ഇരുളടഞ്ഞ    ഇരുട്ടുമുറിയില്‍   ഞാന്‍
പരതുന്നത്  സ്നേഹമോ  പ്രക്ഷുബ്ദമാം
വെളിച്ചമോ  അല്ല
എന്റെ  തപ്ത  നിശ്വാസങ്ങള്‍  
അപരനില്‍  താമസമുരപിക്കാതിരിക്കാനുള്ള
ഒരുപിടി  നാമച്ചപങ്ങലായിരുന്നു
ജാതിഭേതമന്യേ  അവരെ  ഞാന്‍
എന്റെ  നാവിന്‍  ഭക്ഷണമാക്കി
ക്ര്ഷ്ണനും മുഹമ്മദും  യേശുവും
വന്നത് കൊണ്ടാവാം   എന്റെ
അന്നനാളം   അവരെ  സംശീകരിക്കാനവും  വിതം
വികസിച്ചിരുന്നില്ല
സീതയും  മറിയവും  ഫാത്തിമയും
ഉറഞ്ഞു  തുള്ളിയത്  കൊണ്ടാവാം
എന്റെ  ദാഹനശേഷി  നശിച്ചിരുന്നു
നായികകളും  വിനായികകളും  കഴിഞു
അവ  തികട്ടി  വന്നപ്പോള്‍
ഞാന്‍  അവയെ  പൂര്‍ണമായും
എന്നില്‍  നിന്ന്  തുടച്ചുനീക്കി
അതിന്ടെ  അംശം  ഇപ്പോഴും
എന്നില്‍   അവശേഷിക്കുന്നത്   കൊണ്ടാവാം
സുഗന്തവസ്തുക്കള്‍   ഞാനെന്ടെ  ബാഗില്‍  
നിക്ഷേപിച്ചത്

വെള്ള  തൂവെള്ള  വസ്ത്രമാണ്
ഞാനീ  രാവില്‍  അണിഞ്ഞിരിക്കുന്നത്‌
അതില്‍  നിറം  ചാര്‍ത്താനായി
എന്റെ  രക്തം  ഒഴുക്കിവിടും
അതുകൊണ്ട്  ഞാന്‍  വരച്ചു  കൂട്ടിയതാകട്ടെ
അനേകമായിരം  തൂവെള്ള വസ്ത്രങ്ങള്‍
ഇന്ന്  അവ കാബോളത്തില്‍
മറ്റേത്‌ വസ്തുവിനെയും  കവച്ചുവെക്കും   വിതം
വിപണിയില്‍  സ്ഥാനമുരപ്പിചിരിക്കുന്നു
എന്റെ  രക്തം  ഞാന്‍
പ്രതര്ഷിപ്പിച്ചത്  കബോളതിലായത് കൊണ്ടാവാം
അത്  നിറം  വെച്ച്  തുടുത്തിരിക്കുന്നു
ഇപ്പൊ  അവള്‍ക്കു   ഉടമസ്തരുണ്ട്
തൊഴിലാളികളുണ്ട്   സന്തതസഹചാരികലുണ്ട്
പക്ഷെ  ഞാന്‍ മാത്രം
തിരക്കേറിയ  റോഡരികില്‍
ഒരു  അപകടം  മനതിരിക്കുന്നു
അവിടെയുള്ള  രക്തം  മുഴുവന്‍
എനിക്ക് ഒഴുകണം
എന്റെ  സിരകളിലൂടെ
ആര്മാതിചാസ്വതിച്ചു  ഞാന്‍  പ്രാര്‍ഥനയോടെ
നമ്രമുകയായി  ഇരിക്കുബോള്‍
എന്റെ  ആത്മാവ്  പറന്നിരിന്നു
അങ്ങുദൂരെ   വെളിച്ചത്താല്‍
നിബിഡമായ  ലോകത്തേക്ക്


Saturday, September 10, 2011


 മാതൃഭൂമി  ആഴ്ചപതിപ്പില്‍   പ്രസിദീകരിച്ചത്


ആദ്യമായി   അച്ചടിമഷി   പുരണ്ട   എന്റെ  കവിതയുടെ  സന്തോഷം   നിങ്ങളുമായി  പങ്കുവെക്കുന്നു
സ്നേഹത്തോടെ  

Thursday, September 8, 2011

ഭൂമിയെ ചുംബിക്കുന്ന നക്ഷത്രങ്ങള്‍




ഇരുളിടെ മറവിലൂടെ   ഞാന്‍  നടന്നു  നീങ്ങുബോള്‍   നിഴലിടെ  മറപറ്റി  എന്നോടൊപ്പം   ആരോകെയോ   ഉണ്ടായിരുന്നു.  അവര്കെന്നോദ്  എന്തൊകെയോ   പറയാനുണ്ട്.  അത്ര്ശ്യമായ 
അവരുടെ  സാമീപ്യം  ഞാന്‍  ശൂന്യമായ  മനസ്സില്‍  പോലും  അറിയുന്നു   എനിക്ക്  മുന്പേ  ഇരുളിലേക്ക് ആരുടെയോ  പ്രേരണ  നിമിത്തം  വലിചെരിയപെട്ടവരായിരുന്നു  അവരെല്ലാം.  

അവര്കെന്നോട്  അനശ്വരമായ   ഈ  ലോകത്തിലെ  നശ്വരതയെ  കുറിച്ചും,  അതിലെ ജീവിതത്തിനും   
സ്വപ്നത്തിനും   ഇടയില്‍  സ്വയം  നഷ്ട്ടമായവരുടെ  വിലാപങ്ങളെ  കുറിച്ചും,  പറയാനുണ്ട്‌.  
സ്വപ്നങ്ങളും   മോഹങ്ങളും  അന്യമായ  എന്റെ  ആത്മാവ്  ഇന്ന്  അപരന്റെ  മാറാപിനെ   തോളിലേട്ടുന്നു.  അവളുടെ  നോബരങ്ങളെ  താലോലിക്കുന്നു.   അവളുടെ  സ്വപ്നങ്ങളെ  ഗര്‍ഭത്തില്‍  ചുമക്കുന്നു.   അവയെ  മുലയൂട്ടുന്നു.   മിച്ചം  വരുന്ന  ചുരകാത്ത പാല്‍  അടുത്ത  സ്വപ്നങ്ങള്‍ക്കായി  അവശേഷിപിക്കുന്നു .  

വ്യാക്യാനങ്ങള്‍ക്കും  മുനുവിധികള്‍ക്കും  അപുറതാണ്  കാലം   അവരുടെ  വിധിയെ  തന്ടെ  കറുത്ത  ഡയറിയില്‍  കുറിച്ചത്.  പക്ഷെ  വിധിയുടെ  പ്രഹസനമോ  സ്രഷ്ട്ടാവിന്റെ പരാക്രമമോ
അതിന്റെ  വക്കുകളില്‍  രക്തം  പൊടിഞ്ഞിരുന്നു.   അത്  അവരുടെ  പ്രതിഷെതമാകാം.   അതിലെ  താളുകള്‍   മങ്ങിയിരുന്നു.   അത്  അവരുടെ  നിശ്വാസം  നിമിത്തമാകാം.   ജീവിതത്തെ  മാറോടണച്ച
സ്വപ്നത്തെ   പ്രന്നയവല്‍ക്കരിച്ച,  സ്നേഹത്തെ  കാവ്യമായി   അവതരിപിച്ച,   അവരുടെ  നോബരങ്ങള്‍   കേള്‍ക്കാതെ  പോയ  ദൈവമെന്ന   അത്ര്ശ്യനോടോ  ഉള്ള   ഒരു  തരം പകവീട്ടല്‍.   

ഞാന്‍  വിശ്വസിക്കുന്നു.   രാത്രിയുടെ  മറവില്‍  എന്റെ  ജനാലിന്റെ   ചില്ലിനു  നിറം  നഷ്ട്ടമാകുന്നത്.  അത്  നോബരങ്ങള്‍  കൊണ്ട്  നീറുന്ന  ആത്മാവിന്റെ  നിശ്വാസമാണ്.കര്‍ട്ടനുകള്‍   വെറുതെ  ആടിയുലയുബോഴും  ഞാന്‍  അറിയുന്നു.  അവര്കെന്നോട്  എന്തൊകെയോ പറയാനുണ്ട്‌. 
അപ്പോള്‍  ഈ  ശീതീകരിച്ച   മുറി  എനിക്ക്  ദുസ്സഹമാകും.   വിയര്‍പ്  എന്റെ  ഒരാവരന്നമായി    പരിണമിക്കും.


 അവരിലൊരാളായി   ഞാന്‍  ഇരുട്ടിന്റെ  മറപറ്റി  നടന്നു  നീങ്ങുബോള്‍  മഴത്തുള്ളികള്‍   പ്രക്ര്തിയെ  ച്ചുബിക്കാന്‍  കിതചോടിവരുബോഴും.ഞാന്‍  അറിയാതെ  അറിയുന്നു   വേനല്‍  ബാക്കി  വെച്ചുപോയ  അവരുടെ  ജീവിതത്തില്‍  നിന്ന്  നോബരങ്ങളെ  അവര്‍  
കന്നുനീരതുള്ളിയായി   സ്നേഹിക്കുന്നവരെ  കുളിരന്നിയിപിക്കുകയാനന്നു.   എല്ലാം  ഞാന്‍  അറിയുന്നുണ്ട്.    അറിയാന്‍   ശ്രമിച്ചതാകട്ടെ   കാലം  കവര്നെടുത്തവര്‍   അവരുടെ സബാദ്യമായി  
കൊണ്ട്  പോയി  .

എന്റെ  കന്നിലെക്കാന്നു  നിന്റെ  ദ്ര്ഷ്ട്ടി  പായിക്കുന്നതെകില്‍   നീ  അറിഞ്ഞോളൂ   ഞാന്‍  കരയുന്നില്ല.  എനിക്ക്  മുന്പേ  നടന്നു  പോയവണ്ടേ  സ്വപ്നങ്ങളെല്ലാം  എന്നെ  ഏല്പിച്ചിട്ടുണ്ട്.   
എന്റെ  കണ്ണുനീര്‍  എന്ന്  സമുദ്രമായി   പരിന്നമിക്കുന്നുവോ   അന്ന്  എന്നിലെ   ഉടയാടകളും   
അലങ്കാരങ്ങളും   ആ  സമുദ്രത്തില്‍   കുതിര്‍ത്തു   ഞാന്‍  നഗ്നമാകും.   നാണംതിന്റെ  ഒരു  നേര്‍ത്ത  ലാജ്ജന  പോലും  അപ്പോള്‍  എന്നില്‍  അവശേഷിക്കില്ല .  



സമര്‍പ്പണം  -  പ്രിയ    സ്നേഹിതന്  

Wednesday, September 7, 2011


 എല്ലാ കൂട്ടുകാര്‍ക്കും മനസ്  നിറഞ്ഞ ഓണാശംസകള്‍ ...!

Saturday, September 3, 2011

കാലത്തിന്ടെ വിരുന്നുവരവ്



ഒരു  പക്ഷെ   മഞ്ഞ്  ഭൂമിയെ  ചുബിക്കുകയായിരുക്കും.  രഹസ്യകഥകള്‍  നിറഞ്ഞ  നൂറ്റാണ്ടുപഴക്കമുള്ള  വിചനതയിലൂടെ  പലരും  നടന്നു  നീങ്ങുന്നു.  ശ്രദിച്ചു  നോക്കിയാല്‍  പ്രേതങ്ങളുടെ  നിലവിളികള്‍  കേള്‍ക്കാം .  ആത്മാവിന്ടെ  ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാം.  മറ്റുചിലപ്പോള്‍  അവരുടെതന്നെ  ദീര്‍ഘ നിശ്വാസങ്ങളും ശ്രവിക്കാന്‍  കഴിഞ്ഞേക്കും.  ഇവിടെ  ആരും  ആരെയും  കാണുന്നില്ല.  മഴ  തിമിര്‍ത്ത്  പെയുകയാണ് . മഞ്ഞിനെ  അവഗണിച്ച്.
 കാലത്തിന്ടെ  ക്രമം തെറ്റിയുള്ള  വിരുന്നുവരവിനെ  ആരും തന്നെ  നിരുല്സാഹപെടുതുന്നില്ല.  കാലം  തന്നെ  മറന്നുവെച്ച   കളിപാട്ടങ്ങളാണ്  പലരും.  അവരുടെ  രോദനം  കേള്‍ക്കാതെ  കാലം അകന്ന് പോകുബോള്‍  നഷ്ട്ടമാകുന്നത്  വിഹ്വലത  നിറഞ്ഞ  ഒരുപിടി  മന്ചാരങ്ങളാണ്.  
പക്ഷെ എന്ത് കൊണ്ടോ  മനുഷ്യന്‍   മിഴിനീര്‍   വാര്‍ത്തുകൊണ്ടിരിക്കുയെ ഒള്ളു.  അവന്ടെ  ദുഖതിന്ടെ  മാറാപിന് കനം  വര്‍ദ്ടിക്കുകയെ   ഒള്ളു. ചിരിക്കാന്‍   അവര്‍  ശ്രമിച്ചേക്കും.   പക്ഷെ  കാലം  അതിനെ  തീര്‍ച്ചയായും   ഒരു  വിലാപമാക്കിമാറ്റും.  ഒരിക്കലും  നിശബ്ധമാകാത്ത   ഗ്രാമങ്ങളെ   അലസോരപെടുത്തുന്ന  വിലാപം...........

Tuesday, August 30, 2011


തപ്ത നിശ്വാസങ്ങള്‍  




എന്റെ  പാനപാത്രം  നിറഞ്ഞു
 തുളിമ്പിയിരിക്കുന്നു,
 അതിനുള്ളില്‍  അഴുകി  ദുര്‍ഗധം
 വമിക്കുന്ന  എന്റെ  രക്തമാണ്  
 അത്  നിറം  മങ്ങിയിരിക്കുന്നു 
 ഞാന്‍  പോലും  തിരിച്ചറിയാത്ത    വിതം
 എനിക്കിവിടെ  ഉട്ടവരോ  ഉടയവരോ  ഇല്ല
 ഞാന്‍  പൂര്‍ണമായും   ബന്ദിയാണ്
 ആരോരും   അറിയാതെ ,
 ആരാരും  തിരിച്ചറിയാതെ   ഇന്ന്
 ഞാന്‍  താഴ്‌വരയുടെ    ഉത്തമാശ്ര്ഘതില്‍
 ഭൂമിയെ  ഉറ്റുനോക്കുകയാണ്

 എനിക്ക്  പാടാന്‍  പാട്ടുകളില്ല  
 മൂളാണോ  ഈരടികളും  അവശേഷികുന്നില്ല     
 ഞാന്‍  സന്ധ്യയുടെ  കാമുകിയാണ്
 അവന്‍  എനിക്ക്  നിലാവിനെ
 ഭക്ഷിക്കാന്‍   നല്‍കുന്നു   
 മഴയെ  ദാഹഷമനിയായും
 ഇരുട്ടകട്ടെ   എന്റെ  നിഴലായി  
 എന്നെ  പിന്തുടരുന്നു
  
  മൂങ്ങകളും    ചിവീടുകളും
 ഇന്നെന്ടെ   സഹപാഠികളാണ്   
 ഞങ്ങള്‍   പഠിച്ച  അക്ഷരമാലകള്‍   
 ഇപ്പോള്‍  മറനിരിക്കുന്നു
 അവരില്‍   രക്തം   മാത്രമേ  
 എനിക്ക്   മണക്കാന്‍   സാദിക്കുന്നു
 ഇത്  എന്റെ  പരിമിതിയാകം

                                   
                             













   എന്റെ  തപ്ത  നിശ്വാസങ്ങള്‍  
 ഞാന്‍  അവര്‍ക്ക്  ദാനം  ചെയ്യുന്നു
 ഇന്ന്  രാത്രി  യവനിക  എന്നെ  മറച്ചിരിക്കുന്നു
 അനാദി  എന്നെ  പുനര്‍നിരിക്കുന്നു
 ഞാന്‍  പോകില്ല,  
 എന്റെ  കാലുകള്‍
 അഹന്തയാല്‍   ചീര്‍ത്തിരിക്കുന്നു.....!

Sunday, August 28, 2011


സ്നേഹം-   ഒരു  വിമര്‍ശന  പഠനം




സ്നേഹത്തെ  അമൂര്‍ത്തമായ  സകല്പ്പമായി    കാണുന്നവരെ  വിമര്‍ശിക്കുകയല്ല  ഈ  എളിയവല്‍
നാനാര്‍ത്ഥത്തില്‍  ദൈവം  സ്വയം  നിശബ്ധനകുബോള്‍  സ്നേഹത്തിന്‍  ഈ  ഊഷരഭൂമിയില്‍  സ്ഥാനമുണ്ടോ  എന്ന  അടിവരയിട്ട്  ചോദിക്കുകയുമല്ല.   ചിന്തകള്‍  എന്നെ  കവച്ചുവേക്കനുതാകും   വിധം  എന്റെ   അഭോധമനസില്‍  സ്ഥാനമുരപിക്കുബോയെല്ലാം  സ്നേഹത്തിടെ  അര്തടലങ്ങളെ    വിശകലന   വിധേയമാക്കുകയായിരുന്നു   ഞാന്‍ .
                        ഇന്നത്തെ  സാധാചാര സകല്പങ്ങളില്‍   പല   വേഷങ്ങള്‍    ഒരേ   സമയം  എടുതണിയ്യുന്ന പ്രണയതിനെയാന്‍  സ്നേഹമെന്      വിളിക്കുനതകില്‍   എന്റെ  സുഹ്ര്തെ  നിങ്ങള്‍  വിഡ്ഢികളുടെ  കുടുബത്തിലെ  അംഗമാണ്  എന്ന്  പറയുന്നടില്‍   അത്ഭുടമുണ്ടോ?   തന്ടെ  സ്വര്തസുകങ്ങള്‍ക്ക്  വേണ്ടിയല്ലടെ  ഒരു  പുരുഷനും  ഒരു  സ്ത്രീയെയും  സ്നേഹിക്കുന്നില്ല.സ്നേഹത്തിന്ടെ   കോവിലകം  എന്ന്  വിളിപെരുള്ള  ഈ  സ്ത്രീയും  ഇങ്ങനെ തന്നെ.  കാമമെന്ന  വികാരത്തിനും  തന്ടെ  ആത്മീയ  സുകതിനും  ചിലപ്പോള്‍  അവനോ / അവളോ  സാധാചാര  സകല്പ്പങ്ങളെ  കവച്  വെച്ചേക്കാം  പക്ഷെ  അടെല്ലാം  സ്ഥായിയാണ്
                     
   തന്ടെ  ബാഹ്യമായ  ഉടയാടകളെല്ലാം  ഉരിഞ്ഞെരിന്ജ്  നഗ്നത  ആവരനമാക്കിയെ
സ്ത്രീയെ  പുരുഷന്‍  സ്നേഹിക്കുന്നു  എന്ന്  പറഞ്ഞേക്കാം  പക്ഷെ  അപ്പോള്‍  കാമത്തിന്‍ വേറെ  അര്തടലങ്ങള്‍  ചികയെണ്ടിവരും
                               
                     മറ്റുള്ളവരുടെ  മുറിവില്‍  നിന്ന്  രക്തം  ഒഴുകുബോള്‍ അത്  സ്വന്തം  മുറിവ്  ഉണക്കാനുള്ള  ഔഷടമാനന്നു   വിശ്വസിക്കുന്നവര്. ചുറ്റുമുള്ളവര്‍  വേദനയാല്‍  ആരത്   വിളിക്കുബോള്‍   തന്ടെ  ദുഖതിണ്ടേ  മാറാപ്പിനു  കനം  കുറയുന്നത്  പോലെ  തോന്നും  അപ്പോള്‍  മതമോ  വര്‍ഘമോ  അവന്ടെ  വികാരങ്ങളെയും  ചിന്തകളെയും  കവച്  വെക്കുന്നില്ല.


സ്വയം  വേദനയാല്‍  നീറുബോള്‍  അന്യരുടെ  വേദനയെ  പരികനിക്കുന്നവര്‍  എത്ര പേരുണ്ട്.
സ്ത്രീ  തന്ടെ  സൌധര്യതെയും  വികാര വിചാരങ്ങളെയും  പുകഴ്തുന്നവനെ  പ്രണയിചെക്കം
പക്ഷെ  അതിനെ  സ്നേഹമെന്ന്  വിളിക്കല്ലേ.
              സ്വന്തം  വികാര വിചാരങ്ങളെ അവനു തന്നെ  വഴിക്കനകുമെകില്‍  സ്നേഹത്തെ  ചിലപ്പോള്‍  അവന്‍  നിഷ്കരണം  വധിചെക്കം.  തിരിച്  കിട്ടിമെന്നു  ഉറപുള്ളത്  കൊണ്ട് മാത്രം അവന്‍  സ്നേഹത്തെ  അമൂര്‍ത്തടയിലെക്ക്ക്  ഉഴരതുന്നു. സ്നേഹത്തെ  കാവ്യമായി  പുനരവതരിപിക്കുന്നു.  കാണാത്ത  അര്തടലങ്ങളില്‍  അവന്‍ സ്നേഹത്തെ പുനപ്രടിഷ്ട്ടിക്കുന്നു


             ഇവിടെ ആരുടെയും വികാരത്തെ രോഷം  കൊള്ളികുകയല്ല  സ്നേഹിക്കപെടാന്‍  മാത്രമാണ് ഈ  ഊഷരഭൂമിയില്‍  ജീവിതത്തിനും  സ്വപ്നങ്ങല്‍ക്കുമിടയില്‍  സ്വയം  നഷ്ട്ടപെടുബോള്‍  പോലും "എനിക്ക് നെടനുണ്ട്"  എന്നാ  വിധിവാചകം  മുറുകെ  പിടിച്  ഞാനുല്പെട്ട  ഈ  സമൂഹം  ജീവികുനത്.  സ്നേഹപ്രടര്ഷണത്തില്‍  തന്നെയാണ്‍  ഞാനും  വിശ്വസികുനത്.
അതില്‍  കപട്യമുന്ടന്നു  നമ്മളാരും  ചികന്ജ് നോകാറില്ല.    അഴുകി ദുര്ഖന്ധം വമിക്കുകയനകില്‍  പോലും ആരും  ഈ സാധാചാര  സകല്പങ്ങളെ  മുറുകി  പിടിക്കുന്ന  ഈ  ഞാന്‍ പോലും അതിനെ  തിരസ്കരണ  വിടെയമാക്കുന്നില്ല
                 


 സാമൂഹ്യ സാഹചര്യങ്ങളില്‍  വഴി  പിഴച്ച    സാധാചാര മൂല്യങ്ങള്‍ക്ക്  വിലങ്ങു  തടിയാകുന്ന  ഒരു അബദ്ധ    സന്ജരിനിയും    തനിക്കു    ലഭിക്കുന്ന    സ്വാര്‍ത്ഥ  സ്നേഹത്തെ  ആഗ്രഹിക്കുന്നു.അസഭ്യം   നിറഞ്ഞ   പുലബലുകല്‍ക്കിടയിലും    സ്നേഹത്തിന്ടെ    വാക്കിന്   വേണ്ടി   അവള്‍   കാമത്തെ    തന്ടെ  രക്തത്തില്‍   സന്നിവേഷിപിക്കുന്നു.  
              സ്നേഹം   ഒരേ  സമയം  ദയയും   അര്‍ദ്രടയും   ലഹരിയും   ശക്തിയുമാണ്   അതെ   സമയം  തന്നെ   സ്വര്തവുമാണ്.  ഓരോ  സ്നേഹത്തിനോടുവിലും   ചങ്ക്   തകര്‍ന്  കരയെണ്ടിവരുന്ന  ഒരു  യാച്ചകന്ടെയോ   യാച്ചകിയുടെയോ   വേഷം  സ്വയം   അണിയേണ്ടി  വരുന്നു   നമ്മള്‍.  സ്നേഹത്തില്‍  ജീവിക്കുന്നവര്‍  ഒടുവില്‍   അധികാരം  നഷ്ട്ടപെട്ട   രാജാവിനെ
പോലെ   ഉറജ്ജു  തുല്ലേണ്ടി   വരുന്ന  കാഴ്ച   അസഹീനമാനകിലും   ദുസ്സഹമല്ലേ...
                   


 തന്ടെ  ചുമരിലെ   ചായങ്ങളെല്ലാം   രക്തനിബിടമാകുബോള്‍    അതില്‍  വര്‍ണ്ണങ്ങള്‍   കൊണ്ട്  ചലിക്കാന്‍   സ്നേഹിക്കപെടുന്ന   ഒരു  മനസിന്‍  വേണ്ടി  തന്ടെ  ഉള്ളറകളില്‍   പരടെണ്ടി   വരുന്ന  നിസ്സഹായരായ    മനുഷ്യരെയും   നമുക്ക്  കാണാം.
            ഇന്നത്തെ   തലമുറയെ   ഭരിക്കുന്ന   ചിന്ടകളും   വികാരങ്ങളും   മൂല്യബോധവും  
വ്യത്യസ്തമാകുന്നാദ്  കൊണ്ടാവാം  മുലപലിന്ടെ  ഔചിത്യമോ   അതിന്ടെ   മധുര്യമോ   അറിയാതെ   പോകുന്നത്   പക്ഷെ   പക്വത   വരുവോളം  അമ്മയുടെ   ശരീരത്തിലെ   മജ്ജയും   മാംസവും   ഊട്ടികുടിച്   തെരുവില്‍   പാല്‍   വറ്റുബോള്‍  അറുക്കാന്‍  കൊടുക്കുന്ന   കാലിയെക്കളും   കഷ്ടത്തില്‍   ജന്മം   നല്‍കിയവരെ  ദയദക്ഷീന്യ   മില്ലാതെ  ഉഭേക്ഷിക്കപെടുബോള്‍
ഇന്നത്തെ   തലമുറയെ   നമുക്ക്  മറക്കാം.  അവര്‍  മുന്‍ഗാമികള്‍   പടിപിച്ച   വഴികളിലൂടെ   നടന്നെന്   മാത്രം.
           
  എത്ര   ആദര്‍ശം   മുറുകെ  പിടിക്കുനവനും   സ്നേഹത്തില്‍  നിന്ന്  ജനിക്കുന്ന   കാമത്തെ  സഹിചെക്കം   പക്ഷെ  അതൊരിക്കലും     വൈരത്തില്‍   നിന്നോ  പരിഹാസത്തില്‍    നിന്നോ   ഉള്ള   കാമാതെയല്ല   ഒരാളുടെ  ബഹ്യരൂപവുമായി    അഭിരമിക്കുനവന്‍   ഒരികലും
അവന്ടെ  ആന്ധരികമായ    ചേതനകളെ   ഉള്കൊള്ളനമെന്നില്ല  " ഞാന്‍  നിന്നെ  സ്നേഹിക്കുന്നു"
എന്ന്   പറയുബോള്‍   പോലും   തന്നില്‍   കൂടുടലായി   ആരും   ആരെയും   സ്നേഹിച്ചുകൊല്ലനമെന്നില്ല.   നാല്‍കവലയില്‍   ഏണിവെച്  താന്‍   കണ്ടിടില്ലതാടും   അബരിചിതവുമായ   ഘോപുരതിലെക്    കയറാന്‍   ശ്രമിക്കുനവനെ   പോലെയാണ  ഒരാള്‍   മറ്റൊരാളുടെ   സ്നേഹത്തെ  ഉള്കൊല്ലുനത്
              ഇനിയും   സ്നേഹത്തിന്‍   വേണ്ടി  ദാഹികുനവര്ക്   മുന്നില്‍  അനാതിയില്‍   നിന്ന്   വെളുത്ത   തുള്ളിയായി   സ്നേഹത്തിന്ടെ   മഴ   വര്ഷികട്ടെ ,  ഭൂമി   ഒരുവേള   നിശബ്ധമാകുവോളം


                     

Friday, August 26, 2011

കഥനങ്ങള്‍



അവളുടെ  വ്യഥ  കുറക്കാന്‍
ചൊരിഞ്ഞിട്ട  വാക്കുകളുടെ  വക്കു
പിടിച്ചു  നടന്നുനീങ്ങുബോള്‍
വിസ്മരിച്  പോയതെല്ലാം  എന്റെ
സ്വപ്നങ്ങളായിരുന്നു
കാലത്തിന്റെ  ഏതോ  ഒരു  കോണില്‍
മറന്നു  വെച്ചതാകട്ടെ
എന്റെ  വികാരങ്ങളും
അവളുടെ  വ്യഥകളുടെ  വക്കില്‍  നിന്ന്
പൊടിഞ്ഞ  രക്തത്തിന്‍  എന്റെ
ചൂടും  ചൂരുമുന്ടന്നു  അറിഞ്ഞതോടെ
കാലമേ  നിന്റെ പ്രയാണത്തില്‍
മറന്നുവെച്ച  എന്നെ  കഥനതിന്ടെ
നീരട്ടത്തില്‍  മുക്കിയില്ലേ  നീ
അവിടെ  നിന്ന്  എനിക്കിനി ഒന്നും
സ്വീകരിക്കാനില്ല
അവശേഷിക്കുനവയെ  ഞാനവിടെ
ഉഭേക്ഷിക്കുന്നു
ഒരുവേള  അതിനെ  അവാഹിക്കുമെന്ന
പ്രതീക്ഷയില്‍!



Tuesday, August 23, 2011

sraavana maasam

        
   






ശ്രാവണ മാസം


ആകാശത്തു നിന്ന് അടര്‍ന്നു വീഴുന്ന നക്ഷത്രങ്ങള്‍
പിന്നീട്, ആരുടെയും പാനപാത്രത്തില്‍
വീണിടാത്തത് പോലെ
നീര്‍ നിറഞ്ഞ നിന്റെ
നയനങ്ങളെയും ഞാന്‍ അവഗണിക്കുന്നു.
എന്റെ വ്രണങ്ങള്‍ വേദനിക്കുമ്പോള്‍
നിന്റേതിനെ ഞാന്‍ കാണുന്നില്ല.
സുഖ:ദുഖ:ങ്ങളുടെ ദിനപത്രത്തില്‍
സുഖ:ത്തേക്കാള്‍ ദുഖത്തിന്റെ
ചിത്രീകരണമായതിനാലും
ഭാഗ്യം കെട്ട മനസ്സിന്റെ
ധാവാഗ്നി ശമിപ്പിക്കാനുള്ള കഴിവ്
നിന്റെ സ്നേഹാര്‍ദ്ര ബിന്ദുക്കള്‍ക്കുണ്ട്
എന്ന നിന്റെ വിധി വാചകത്തെയും ഞാന്‍
ശ്രവിക്കുന്നില്ല.
ആ ബിന്ദുക്കളോട് എനിക്കു മോഹമില്ല.
ഇതൊക്കെയാണെങ്കില്‍ കൂടിയും
ഞാന്‍ ജീവിക്കുന്നു
ശ്രാവണ മാസത്തിലെ
മേഘാവൃത വാനം പോലെ.
എന്നെ നീ നീര്‍മിഴിയോടെ അഭിസംബോധന ചെയ്യും സധാധിയെന്ന്
അധ:പതനത്തിന്റെ അവസാന വിത്തെന്ന്.
മറ്റു പലതിനെയും പോലെ
ഇതിനെയും ഞാന്‍ അവഗണിക്കും.

മധുര സംഗീതം

                         
            മധുര  സംഗീതം
 
വീണ  കബികളില്‍   നിന്ടെ  
അഗുലീസ്പര്‍ഷമെല്‍ക്കാതിടത്തോളം
 മധുരസ്വരം   മുകരിതമാകാത്തത്  പോലെ
നോബരങ്ങളെല്ലാം
ജനല്‍  പാളികളിലൂടെ
 ഒളിഞ്ഞു  നോക്കികൊന്ടെയിരിക്കും    
അവ  വെളിപെടാത്ത  തന്ടെ    
വികാരങ്ങളെ  അസ്ത്രമുനകലായി
തൊടുത്തു    വിടുബോള്‍
ഒഴുകുന്ന   രക്തത്തിന്
നിന്ടെയോ അവന്ടെയോ  നിറമല്ല

 എവിടെയും  ഉറഞ്ഞു  തുള്ളുന്ന  
  തന്ടെ  വികാരങ്ങളെ  പുരതെക്കുതിര്‍ക്കുന്ന
  മിഴിനീരിണ്ടേ   നിറമാണ്  
  സ്വാന്തനിപ്പിക്കാനന്നവണ്ണം  നീ  അത്
  തുടച്ചു  നീക്കിടല്ലേ
  ചലിക്കാത്ത  ആത്മാക്കള്‍  
 മുറവിളി  കൂട്ടിതുടങ്ങും  

   

Sunday, August 21, 2011

vrdhabhoomi


വര്ധഭൂമി
ദൈവം  നിശബ്ദനകുബോള്‍
 നീ  ഉഭാസിക്കുന്ന  നൊമ്പരഘലെല്ലാം
 വ്ര്‍ദ്ദഭൂമിയില്‍  തടെ  ഊഴവും
 പേറി  മൌനമാവലഭിക്കുകയായിരുക്കും
 നിറപകിട്ടാര്‍ന്ന  യവനികക്ക്
 മറവില്‍  വ്ര്ധമാനസാക്ഷികള്‍
 നിരന്ദരം  വേഷം  മാറികൊടെയിര്യ്ക്കും
 സ്നേഹത്തിടെ  നനാര്‍ത്ഥത്തില്‍
 സ്വന്തം   സ്നേഹം  തിരിച്ചരിയതെ
പോകുന്ന  വഴിയത്രകാരാ
 നിനക്ക്  ചിലപ്പോള്‍  ആ  മിഴിയിലെ
 ഈറന്‍  കാണാന്‍ കഴിന്നെക്കില്ല
 തിമരം  നിന്നെ   ബാധിച്ചത്    കോടല്ല
 നിടെ  ജീവിതം  ശൂന്യതയുടെ
 യവനികക്ക്  മറവിലാണ്
 കാലം  ചിലപ്പോള്‍  തടെ
 അര്‍ത്ഥസാദ്യടകളിലെക്  നിന്നെ
 തള്ളിമാട്ടിയേക്കാം   അവിടെയും  
 നീ  ചികയുന്നത്
 അനര്‍തമായ  സാദ്യടകാലാന്‍
 കൊടുക്കാട്ടിനെ  ഉള്ളിലേക്ക്
 ആവാഹിചെടുകുബോള്‍   നിടെ
 ബാഹ്യപരുക്കിനെ    നീ
 അവകനിക്കുന്നു
 ശരീരം  മരണത്തെ  കൈവരിക്കുബോള്‍
 ദൈവത്തിടെ   വേഷം  സ്വയം
 എടുതനിയുബോള്‍
 നീ  ചിലപ്പോള്‍   വ്ര്ധബൂമിയിലെ
 പരിചാരികയായിരുക്കും...


 




 
       


                    

ormakal

                      ഓര്‍മ്മകള്‍ 


എന്റെ  ഓര്‍മയിലെ  വാക്കുകള്‍
ഇന്ന്  പക്ഷിയുടെ  ബാഹ്യരൂപം
സ്വയം  കൈവരിച്ചിരിക്കുന്നു,
ഇന്ന്  ഇലകളെയും  പൂക്കളെയും  
വിട്ടു  അഗാതധകളില്‍  നിന്ന്
അവയ്ക്ക്  പരന്നുയര്‍ന്നെ  പറ്റൂ
വാര്‍ധക്യം  സ്പര്‍ശിക്കാത്ത
നിത്യമായ  നശ്വരതയിലെക്
അവിടെ  എനിക്ക്  കവിതകള്‍  കൊണ്ട്
തൊങ്ങല്‍  പിടിപ്പിച്ച  ഒരു  വീടുണ്ട്
നിശബ്ധമാനവിടം
ശൂന്യമാനവിടം
ഓര്‍മ്മകള്‍  മരിക്കതിടത്തോളം,
എന്റെ  ചിറകുകള്‍  കുഴയാതിടത്തോളം
മഴ  തിമര്‍ത്ത് പെയിതോട്ടെ 
തന്ടെ നഗ്നത  കാണിക്കാന്‍
അവ  വെളിച്ചത്തെ  ഭൂമിക്കു
സമര്‍പിചോട്ടെ
എന്റെ  ചിന്ഥകള്‍  പറന്നുകൊന്ടെയിരുക്കും




  



                 

Sunday, August 14, 2011

iravile kavithakal

                          aval rathriye mathram abhisambodhana cheydu  pakalinde maril nidhrayayi mayaghi. palayidathum vaiki ethiya aval prabanjhathinde  muralcha  akalagalil  marichuveeyunad kettukondirunu. aa thalathil avl maranalapana sangeetham rachichu
anadhiyil ninnula velutha mazhaye marodanachu .  mizhineer  varkuna avalude mizhikale innarum  kananamenilla  kalam thanne manapoorvvam  thazhayapetta  oru kalipattamaninaval . thalamurakal chodichekkam  kalme nee maran vechad  swapnagal punarn nidhrayil layichavaleyalla.   iravinde mookadhayil  nishabdhamayi  theguna   majjayum  mamsavum  kavarnedukapetta 
orathmavineyan.  nanutha  ekhandhadatil  mizhineerinayi   kezhunavare  nigalkayi  uyudhuvekunu  avalude rakthavum  mamsavum.  adil  avasheshikuna   asthishakalavum  nigalkayi  mattivechekkam.  adil  kavithakal kond  thogal  pidipicha  oru  haram  aval  charthiyittund.  kalathinde  kramam  thettiyulla  varavilum  kshanikadhe vanna  pemariyilum  nigalava  kudhirkalle.
avasheshikuna  swpnagal  avak  jeevan  koduthirikkunu.  nigalude  asradha  adhine  nashipichal  avalude  athmavin  jeevidhathe  shabhikendi vanekkam

പഞ്ചാലിക

             
            
 തന്‍റെ  മാംസം കൊണ്ട് 
 അവളൊരു  വീട്  മെനഞ്ഞെടുത്തു
 അതില്‍  രക്തം  കൊണ്ട്
 അഭിഷേകമാര്പിച്ചു
 തന്‍റെ  ആത്മാവിനെ സമര്‍പിച്ചു
 അതില്‍  ജീവന്റെ  ചലനമുണ്ടാക്കാന്‍
 ശ്രമിക്കുബോള്‍,  അവള്‍
 നിശബ്ധമായി  സ്വയം
 പ്രാണന്‍  വെടിയുകയായിരുന്നു
 ആത്മാവിന്റെ  നഷ്ട്ടം  അവള്‍ക്
 നേടിക്കൊടുത്തു  കൊത്തുപനികളില്ലാത്ത 
 ഒരു  ശവമന്ജം